5:54 PM
മഴയും വെള്ളവും ഒരു ഖുര്‍ആനിക വായന

മഴയും വെള്ളവും ഒരു ഖുര്ആനിക വായന

സ്വതന്ത്രമായി ഒഴുകിയിരുന്ന നദികള്ഇനിയും അങ്ങനെ ഒഴുകണം

അവന്‍ (അല്ലാഹു) ആകാശത്ത്നിന്ന്വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത്അനുസരിച്ച്വെള്ളമൊഴുകി (ഇടി നാദം എന്ന പേരുള്ള അധ്യായത്തിലെ 17ാമത്തെ വചനം)

അല്ലാഹു ആകാശത്ത്നിന്ന്വെള്ളമിറക്കിയിട്ട്അതുകൊണ്ടാണ്ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്‌, പച്ചപ്പ് നിലനില്ക്കട്ടെ.

അല്ലാഹു ആകാശത്ത്നിന്ന്വെള്ളമിറക്കിയിട്ട്അതുകൊണ്ടാണ്ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്എന്ന്നീ മനസ്സിലാക്കിയിട്ടില്ലേ? തീര്ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തീര്ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്ഹനുമാകുന്നു.- ഹജ്ജ് 63,64

ആകാശത്ത്നിന്ന്വെള്ളം ചൊരിയുകയും, ഭൂമി നിര്ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്ജീവന്നല്കുകയും ചെയ്തത് അല്ലാഹുവെന്ന് മുശ്രിക്കുകള്പോലും അംഗീകരിക്കുന്ന സത്യം

ആകാശത്ത്നിന്ന്വെള്ളം ചൊരിയുകയും, ഭൂമി നിര്ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്ജീവന്നല്കുകയും ചെയ്താരെന്ന്നീ അവരോട്ചോദിക്കുന്ന പക്ഷം തീര്ച്ചയായും അവര്പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില്അധികപേരും ചിന്തിച്ച്മനസ്സിലാക്കുന്നില്ല.- അന്കബൂത്ത് 63

മഴയിലും കാറ്റിലും കാര്മേഘത്തിലും ദൃഷ്ടാന്തങ്ങളുണ്ട്.

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന്അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്നിര്ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്നല്കിയതിലും, ഭൂമിയില്എല്ലാതരം ജന്തുവര്ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്ക്കിടയിലൂടെ നിയന്ത്രിച്ച്നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്ക്ക്പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്ച്ച. (അല്ബഖറ 164)

അല്ലാഹു കാര്മേഘത്തെ തെളിച്ച്കൊണ്ട്വരികയും, എന്നിട്ട്അത്തമ്മില്സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്അട്ടിയാക്കുകയും ചെയ്യുന്നു. എന്ന്നീ കണ്ടില്ലേ? അപ്പോള്അതിന്നിടയിലൂടെ മഴ പുറത്ത്വരുന്നതായി നിനക്ക്കാണാം. ആകാശത്ത്നിന്ന്‌ -അവിടെ മലകള്പോലുള്ള മേഘകൂമ്പാരങ്ങളില്നിന്ന്‌ -അവന്ആലിപ്പഴം ഇറക്കുകയും എന്നിട്ട്താന്ഉദ്ദേശിക്കുന്നവര്ക്ക്അത്അവന്ബാധിപ്പിക്കുകയും താന്ഉദ്ദേശിക്കുന്നവരില്നിന്ന്അത്തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്വെളിച്ചം കാഴ്ചകള്റാഞ്ചിക്കളയുമാറാകുന്നുഅന്നൂര്‍ 43

നിശ്ചിത തോതില്വര്ഷിക്കുന്ന മഴ, സംഭരിച്ച് വെക്കപ്പെടുന്നു

യാതൊരു വസ്തുവും നമ്മുടെ പക്കല്അതിന്റെ ഖജനാവുകള്ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്ണിതമായ തോതനുസരിച്ചല്ലാതെ നാമത്ഇറക്കുന്നതല്ല.  മേഘങ്ങളുല്പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്ആകാശത്ത്നിന്ന്വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്നിങ്ങള്ക്ക്അത്കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്ക്കത്സംഭരിച്ച്വെക്കാന്കഴിയുമായിരുന്നില്ല -  ഹിജ്ര്‍ 21, 22

ആകാശത്തു നിന്ന്നാം ഒരു നിശ്ചിത അളവില്വെള്ളം ചൊരിയുകയും, എന്നിട്ട്നാം അതിനെ ഭൂമിയില്തങ്ങിനില്ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത്വറ്റിച്ചു കളയാന്തീര്ച്ചയായും നാം ശക്തനാകുന്നു. അങ്ങനെ അത്‌ (വെള്ളം) കൊണ്ട്നാം നിങ്ങള്ക്ക്ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്വളര്ത്തിത്തന്നു. . അവയില്നിങ്ങള്ക്ക്ധാരാളം പഴങ്ങളുണ്ട്‌. അവയില്നിന്ന്നിങ്ങള്തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. സീനാപര്വ്വതത്തില്മുളച്ചു വരുന്ന ഒരു മരവും (നാം സൃഷ്ടിച്ചു തന്നിരിക്കുന്നു.) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്ക്ക്കറിയും അത്ഉല്പാദിപ്പിക്കുന്നു. മുഅ്മിനൂന്‍ 18-20

ആകാശത്ത്നിന്ന്ഒരു തോത്അനുസരിച്ച്വെള്ളം വര്ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട്അത്മൂലം നാം നിര്ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത്പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌. (സുഖ്റുഫ് 11)

വെള്ളം വറ്റിപ്പോയാല്‍ ആരാണ്‌ ഉറവു വെള്ളം കൊണ്ട്‌ വന്നു തരിക

പറയുക: നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ ഒഴുകുന്ന ഉറവു വെള്ളം കൊണ്ട്‌ വന്നു തരിക? (മുല്‍ക് 30)

 

Views: 347 | Added by: azhardeeb | Rating: 0.0/0
Total comments: 0
Name *:
Email *:
Code *: